Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Saturday 24 December 2011

A MERRY CHRISTMAS TO ALL VIEWERS


ക്രിസ്തുമസ് ദിനാഘോഷങ്ങളില്‍ ഉണ്ണിയേശുവിനോടൊപ്പം തന്നെ പ്രാധാന്യമാണ് സാന്താക്ലോസിന്. തണുത്തു വിറങ്ങലിച്ച ക്രിസ്തുമസ് രാവില്‍ ചുവന്ന വസ്ത്രവും കൂമ്പന്‍ തൊപ്പിയും ധരിച്ചെത്തുന്ന നരച്ച താടിക്കാരനായ ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ബലൂണുകളും ചുമലില്‍ സമ്മാനപ്പൊതികളുമായി ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കാന്‍ സാന്താക്ലോസ് വരുമെന്ന സങ്കല്‍പ്പം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. നാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന സെന്റ്.നിക്കോളാസാണ് ക്രിസ്തുമസ് ഫാദറെന്നാണ് വിശ്വാസം. ആ പേര് ലോപിച്ചാണ് സാന്റാക്ലോസായി മാറിയതത്രേ. അതു കൊണ്ടു തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്തായുടെ വരവ് ഡിസംബര്‍ ആദ്യ വാരങ്ങളിലേ തുടങ്ങുന്നു. ഡിസംബര്‍ ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഡച്ചുകാരാണ് ഈ വിശ്വാസത്തെ ആധാരമാക്കി സാന്താക്ലോസിനും ക്രിസ്തുമസിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാക്കിയതത്രേ. റെയിന്‍ഡിയറുകള്‍ നയിക്കുന്ന പ്രത്യേക വാഹനത്തില്‍ രാത്രികളിലെത്തുന്ന ക്രിസ്തുമസ് പാപ്പ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ആരും കാണാതെ വീടുകളില്‍ നിക്ഷേപിച്ചു പോകുന്നുവെന്നാണ് പണ്ടുമുതലേയുള്ള സങ്കല്‍പ്പം. അതുകൊണ്ടു തന്നെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനമായാലും ക്രിസ്തുമസ് പാപ്പ നല്‍കുന്ന സമ്മാനമാണതെന്ന് വിശ്വസിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജൈവവൈവിധ്യത്തിന്റെ പുരാതനകാലം മുതലേയുള്ള പ്രതീകമായി പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും, ക്രിസ്തുമസ് നക്ഷത്രവും. അതെ, ക്രിസ്തുമസിന്റെ ആഘോഷം വിശ്വമാനവഹൃദയങ്ങളുള്ളവരുടേതു കൂടിയാണ് .
   ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ആശംസകള്‍

Saturday 17 December 2011

എന്റെ ശബരിമല യാത്ര

ശബരിമല യാത്രയ്കിടെ ഞാന്‍ കണ്ട കാഴ്ചകള്‍  പരിച്ചയപെടുതുവനാണ് ഈ    പോസ്റ്റ്‌                               

 
അപ്പാച്ചിമേട്‌
ശരം കുത്തി
പുണ്യ നദിയായ പമ്പ 
യാത്രയ്കിടെ ഉള്ള ഒരു ദൃശ്യം

ശബരിമല ശ്രീ കോവിലിനു മുന്‍ ഭാഗം

ദര്‍ശനത്തിനു വേണ്ടി കാത്തു നില്‍കുന്ന ഭക്തന്മാര്‍


പതിനെട്ടാം പടി കയറുന്ന തീര്‍ഥാടകര്‍



ശബരിമല ഒരു ദൃശ്യം

മാളികപുറം ക്ഷേത്രം 

പൊന്നമ്പലമേട്

നീലി മല കയറുന്ന ഭക്തര്‍
ഉരല്‍ കുഴിയില്‍  കുളിക്കുന്ന ഭക്തന്‍
തെങ്ങ് നടീല്‍  നേര്‍ച്ച
ഭക്ത ജനപ്രവാഹം
പതിനെട്ടാം പടി കയറാന്‍  അയ്യപ്പന്മാരെ സഹായിക്കുന്ന പോലീസ്
അയ്യപ്പന്‍റെ പൊന്നു പൂങ്കാവനം
ദര്‍ശന പുണ്യത്തിനായി ........................ ആഴിയുടെ സമീപത്തു നിന്നുള്ള ദൃശ്യം


Thursday 15 December 2011

സർദാർ വല്ലഭായി പട്ടേൽ

 
 സർദാർ വല്ലഭായി പട്ടേൽ
ജനനം : 1875 ഒക്ടോബര്‍  31, ഗുജറാത്ത്‌
മരണം :1950  ഡിസംബര്‍ 15 മുംബൈ
അച്ഛൻ ജാബേർ ഭായ് പട്ടേൽ.
അമ്മ ലാഡ്ബായി.
                                  ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്, 1875 ഒക്ടോബർ 31-ന്. ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു അദ്ദേഹത്തിൻറെ താവഴി.അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.
നെഹ്രുവിന്റെ ഒപ്പം

ഗാന്ധിജിയുടെ ഒപ്പം
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച് സ്വയം പഠിച്ചുവളർന്ന അദ്ദേഹം വക്കീലായി സേവനമനുഷ്ടിച്ച് വരികവേയാണ് ഗാന്ധിജിയുടെ തത്ത്വശാസ്ത്രങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. പിന്നാലെ അദ്ദേഹം ബ്രിട്ടീഷ് രാജിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ അഹിംസാമാർഗ്ഗത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖേട, ബോർസാദ്, ബർദോളി എന്നീ ഗുജറാത്തി ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ചു.ഈ പ്രവർത്തനങ്ങളിലൂടെ പട്ടേൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനശാലിയായ നേതാക്കളിൽ ഒരാളായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വനിരയിലേക്കുയർന്ന പട്ടേൽ കലാപങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും മുന്നിരയിലായിരുന്നു. 1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും പട്ടേലിന്റെ പങ്ക് വലുതാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.


Sunday 11 December 2011

വിശ്വനാഥൻ ആനന്ദ്

വിശ്വനാഥൻ ആനന്ദ്

                                                                     തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌ [2] ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അദ്ഭുതബാലനായി പേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ‌ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ് അപ്പോൾ.അതേവർഷം തന്നെ ആനന്ദ്, ചെസ്സ്സിന്റെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ്  ഗാരി കാസ്പറോവ്|ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന ഫിഡേലോകചാപ്യൻഷിപ്പിലും ആനന്ദിന്‌ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.കാർപ്പോവ് ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. സ്പെയിനിലാണ്‌ താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്. 

                                                                    വിശ്വനാഥൻ ആനന്ദ് ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള നാലുതാരങ്ങളിൽ ഒരാളുമാണ്.[2007]]-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബോണിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം രണ്ടുതവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ ഖേൽരത്ന അവാർഡ

                                              2007 ഏപ്രിലിൽ ഫിഡെയുടെ എലോ റേറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആനന്ദ് 2007 ജൂലൈയിൽ 2792 പോയിന്റോടെ വീണ്ടും ആ സ്ഥാനത്തെത്തിയിരുന്നു. 1970-ൽ നിലവിൽ വന്ന എലോ ലിസ്റ്റിൽ ബോബി ഫിഷർ, അനാറ്റൊളി കാർപോവ്, ഗാരി കാസ്പറോവ്, വ്ലാഡിമർ ക്രാംനിക്, വെസെലിൻ ടോപലോഫ് എന്നീ ലോകോത്തര ചെസ്സ് താരങ്ങൾ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ.1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് (നിലവിൽ‌ അദ്ദേഹം ഒന്നാം സ്ഥാനത്താണ്). 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർ‌ണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല

ബഹുമതികൾ, നേട്ടങ്ങൾ

  • 1985: അർജ്ജുന അവാർഡ് (ചെസ്സ്)
  • 1987: പത്മശ്രീ
  • 1991-92: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
  • 1997: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 1998: സ്പോർട്സ്റ്റാർ മില്ലിനിയം അവാർഡ്
  • 2000: പത്മഭൂഷൺ
  • 2003: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2004: മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കാർ
  • 2007: ലോക ചെസ്സ് ചാമ്പ്യൻ
  • 2007: പത്മവിഭൂഷൺ
  • 2008: ലോക ചെസ്സ് ചാമ്പ്യൻ

 

Thursday 8 December 2011

വീരേന്ദ്ര സെവാഗ്


ഏകദിനത്തില്‍ വീരേന്ദ്ര സെവാഗിന് ഡബിള്‍ സെഞ്ച്വറി

ഏകദിനക്രിക്കറ്റില്‍ ഇനി തമ്പുരാന്‍ ഇന്ത്യയുടെ വീരേന്ദ്ര സെവാഗ്.സിക്സറുകളും ഫോറുകളും ചാരുത ചാര്‍ത്തിയ ഇന്നിംഗ്സുമായി സെവാഗ് മുന്നേറി.ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായി കരുതിയിരുന്ന ഡബിള്‍ സെഞ്ച്വറി ഇനി വീരേന്ദ്ര സെവാഗിന്റെ പേരിലും. ഇതോടെ സചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സെവാഗിനായി. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 140 പന്തില്‍നിന്നാണ് സെവാഗ് ഡബിള്‍ തികച്ചത്. ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും ഇനി സെവാഗിന് സ്വന്തം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്.  എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്.140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാന മാടുകയായിരുന്നു. കദിനക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സെവാഗ് സ്വന്തം പേരില്‍ കുറിച്ചു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് ഈ സുവര്‍ണനേട്ടത്തിലെത്തിയത്. 149 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളും 25 ഫോറുകളും ഉള്‍പ്പടെയാണ് ഇത്. 2010ല്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സെവാഗ് മറികടന്നത്. നാല്‍പ്പത്തിനാലാം ഓവറിലെ മൂന്നാം പന്തില്‍ റസ്സലിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ഇരട്ട ശതകം തികച്ചത്. നൂറ്റിനാല്‍പ്പത് പന്തുകളില്‍ നിന്ന് 69 പന്തുകളില്‍ നിന്ന് 23 ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ഇരട്ടസെഞ്ച്വറി തികച്ചത്. 69 പന്തുകളില്‍ നിന്ന് 10 ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പടെയാണ് സെവാഗ് ആദ്യ സെഞ്ച്വറി തികച്ചത്. പൊള്ളാര്‍ഡിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ആദ്യ ശതകത്തിലെത്തിയത്.
ഡബിള്‍  സെഞ്ച്വറി നേടിയ ശേഷം കാണികളെ അഭിവാദ്യം ചെയുന്നു


മത്സരത്തിനിടയില്‍

100 തികച്ചപ്പോള്‍

അങ്കം കഴിഞ്ഞതിനു ശേഷം



Tuesday 6 December 2011

ബി.ആർ. അംബേദ്കർ

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
  • 1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
  • 1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

Saturday 3 December 2011

ധ്യാന്‍ ചന്ദ്

ധ്യാന്‍ ചന്ദ് 
  • ജനനം  : ഓഗസ്റ്റ്‌  29,1925 ഉത്തര്‍പ്രദേശ്‌ 
  • മരണം  : ഡിസംബര്‍ 3, 1979 ഡല്‍ഹി 
  • ശവകുടീരം : Jhansi Heroes Ground, അല്ലഹാബാദ്
                                                             ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
                                                          ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
                                                         1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.

ഡോ. രാജേന്ദ്ര പ്രസാദ്‌

ഡോ. രാജേന്ദ്ര പ്രസാദ്‌ 
  • ജനനം : ഡിസംബര്‍ 3 1884, ബീഹാര്‍ 
  • മരണം : ഫെബ്രുവരി 28,1963 
  • ഭാര്യ      : രാജവന്‍ശി  ദേവി 
  • കാലാവധി : ജനുവരി 26, 1950 - മെയ്‌ 13,1962

                                               ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പാർട്ടി പ്രവർത്തകനുമായിരുന്നു ഡോക്ടർ രാജേന്ദ്രപ്രസാദ്  ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത്‌ 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)പ്രസിഡന്റായും ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.

Wednesday 30 November 2011

ജഗദീഷ് ചന്ദ്ര ബോസ്

ജനനം : 30 നവംബര്‍  1858
                                            ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.
                                           ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
                                         കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. 


മരണം : 23 നവംബര്‍  1937

Saturday 26 November 2011

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

                                                                                                                                                               ഇന്ന് 2011 നവംബര്‍ 26 മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക്  മൂന്ന്  വയസ്സ്  ഒരിക്കലും മായാത്ത മുറിവായി  ആ ഭീകര ദിനം ഇന്നും  ഇന്ത്യയുടെ മനസിനെ  വേട്ടയാടുന്നു .. അന്ന് ജീവന്‍ നഷ്ടപെട്ടവര്‍ക്ക് വേണ്ടി ഒരിറ്റ് കണ്ണുനീര്‍  പൊഴിക്കാം 
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബയില്‍ നവംബര്‍ 26-ന്‌ ഇസ്ലാമിക തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബര്‍  26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് ൨൦൦൮ നവംബര്‍  29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽമുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു[



          ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു.മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടൂന്നു.ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടൂ. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.









Thursday 24 November 2011

രാഹുല്‍ ദ്രാവിഡ്‌ 13000 ക്ലബ്ബില്‍

                 വന്‍ മതില്‍  13000  ക്ലബ്ബില്‍ 
രാഹുല്‍ ദ്രാവിഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി. ടെസ്റ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായിരിക്കുകയാണ് ദ്രാവിഡ്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സമി എറിഞ്ഞ 29 ഓവറിലെ ആദ്യ പന്ത് എക്‌സ്ട്രാ കവറിലൂടെ അതിര്‍ത്തി കടത്തിയാണ് ദ്രാവിഡ് ചരിത്രനേട്ടം തികച്ചത്.160 ടെസ്റ്റില്‍ നിന്നാണ് 38കാരനായ ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 36 സെഞ്ച്വറികളും 61 അര്‍ധസെഞ്ച്വറികളുമുണ്ട് ദ്രാവിഡിന്റെ അക്കൗണ്ടില്‍. 183 ടെസ്റ്റില്‍ നിന്ന് 15086 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ദ്രാവിഡിന് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തിന് ദ്രാവിഡിന് പേരിനെങ്കിലും ഭീഷണി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്ക ജാക് കാലിസ് എന്നിവരാണ്. 156 ടെസ്റ്റ് കളിച്ച പോണ്ടിങ് 12557 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍, പോണ്ടിങ് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല എന്നത് യാഥാര്‍ഥ്യം. കാലിസിന് 147 ടെസ്റ്റില്‍ നിന്ന് 12005 റണ്‍സ് സമ്പാദ്യമുണ്ട്.


ആദരാഞ്ജലികള്‍ 
കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരം മുഹമ്മദ് ഇബ്രാഹിം (61) അന്തരിച്ചു..

mohammed ibrahim

Saturday 19 November 2011

പെലെ  എന്ന ഫുട്ബോള്‍ ഇതിഹാസം 
                                                                                                                                           പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ നാസിമെന്റോ (ജനനം .ഒക്ടോബര്‍ 23,1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍  കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെ  സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌ എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍   സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണബ്രസീലിനു ലോകകപ്പ്‌ നേടിക്കൊടുത്തു.1969 നവംബര്‍  19 നു പെലെ തന്റെ ആയിരം ഗോള്‍ തികച്ചു ഇത് കാണുക 
സ്വാമിയേ ശരണം അയ്യപ്പാ

Friday 18 November 2011

വീണ്ടും ഒരു വൃചിക കാലം
 വ്രത ശുദ്ധിയുടെ നാളുകള്‍
എല്ലാവര്ക്കും നല്ല ദിനങ്ങള്‍  ആശംസിക്കുന്നു 
     

Thursday 17 November 2011

എന്റെ സ്കൂള്‍ 
             
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട   നഗരപ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കുളതുമ്മല്‍